Friday, July 20, 2012

വിലയം

അനന്തതയുടെ മൌനസാഗരത്തി-
ന്നാഴമളന്നു കുതിച്ചുയര്‍ന്നീടുവാനായി
കബന്ധങ്ങളഴിച്ചാഴ്ന്നിറങ്ങിയൊരു 
പരലുപ്പു പാവപോലെയീ ജ്ഞാനക്ക- 
ടലിന്നഗാധ നിത്യ സത്യത്തില്‍ മുങ്ങി,
നിവരാതെയലിഞ്ഞതിന്‍ അലകളിലെ-
വിടെയോ അലിഞ്ഞു ചേര്‍ന്നു ഞാനും 

സുഖദുഃഖസമ്മിശ്രതീരത്തെ ചെറുതരി 
തഴുകുന്ന തിരകളിലുയരുന്നോരായിരം 
നുരപതയുന്ന നിറമിതു പാര്‍ത്തീടില്‍ 
അഴലേതു ചിരിതന്‍ നിഴലേതെന്നറിവ് 
കഴിവിലേറ്റം വലിയവനു പോലുമന്യമാ-
കുംമീ തിരയെണ്ണി തീര്‍ക്കുന്ന കാലത്തെ-
യോര്‍ത്ത് കരയുന്ന ഞാനെത്ര മണ്ടന്‍ .

No comments:

Post a Comment